ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തിൽ മന്ത്രി വീണാ ജോർജ് തന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരൻ മലപ്പുറം സ്വദേശി ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു മാസം മുൻപാണ് പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ ഓൺലൈനായും റിട്ടണായും ഹരിദാസ് പരാതി കൊടുക്കുന്നത്. പിന്നാലെ മന്ത്രിക്ക് നേരിട്ടും പരാതി നൽകിയിരുന്നു. വിഷയത്തിൽ മന്ത്രിയുടെ ഓഫീസിന് അന്വേഷണം നടത്തി അവസാനപ്പിക്കാമായിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
‘മന്ത്രിക്ക് പരാതി കൊടുത്തത് മന്ത്രിയെ അപഹസിക്കാനല്ല. എനിക്ക് പറ്റിയ അമളി മറ്റാർക്കും പറ്റാതിരിക്കാനാണ് പരാതി നൽകിയത്. വിഷയത്തിൽ മന്ത്രിയുടെ ഓഫീസിന് അന്വേഷണം നടത്തി അവസാനപ്പിക്കാമായിരുന്നു അതുണ്ടായില്ല. പേഴ്സണൽ സ്റ്റാഫ് അംഗത്തെ മന്ത്രി സംരക്ഷിക്കുന്നതായി തോന്നുന്നു എന്നാണ് ഹരിദാസ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക