വീട്ടുജോലിക്ക് എത്താൻ വൈകിയതിന് 13 വയസുകാരനെ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം.
പാൽഘർ ജില്ലയിലെ ഖംലോലി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. സെപ്തംബർ 25 ന് രാവിലെ ഗ്രാമത്തിലെ ഒരു ഗണേശ ക്ഷേത്രത്തിൽ കുട്ടി ദർശനത്തിനായി പോയിരുന്നു. തൊഴിലുടമയുടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചില കുട്ടികൾ കളിക്കുന്നത് കണ്ട് അവർക്കൊപ്പം കൂടി. ഇതേത്തുടർന്നാണ് കുട്ടി ജോലിക്ക് എത്താൻ വൈകിയത്.
തുടർന്ന് ജോലിക്ക് വൈകിയെത്തിയെന്ന് ആരോപിച്ച് പ്രതി രാജേന്ദ്ര സീതാറാം പാട്ടീൽ 13 കാരനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. വീട്ടിലെ കന്നുകാലികളെ പരിപാലിക്കാനും മറ്റ് പുറം പണികൾ ചെയ്യുന്നതിനും വേണ്ടിയായണ് പാട്ടീൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചിരുന്നത്. പ്രതിയുടെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്, പ്രതിമാസം 1,100 രൂപ ശമ്പളമായി നൽകിയിരുന്നു. കുട്ടിയുടെ അമ്മ വർഷങ്ങൾക്ക് മുമ്പ് മരിച്ചു, അച്ഛൻ ക്ഷയരോഗിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക