അടുത്ത മൂന്നു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഒൻപത് മലിന ജല ശുചീകരണ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തായി കോർപ്പറേഷൻ അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മലിന ജല സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മലിന ജല സംസ്ക്കരണ പ്ലാന്റ് സ്ഥാപിച്ചത് വഴി മാലിന്യ മുക്ത നവ കേരളത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് നടത്തിയിരിക്കുന്നത്.
മാലിന്യ സംസ്കരണ ശീലങ്ങൾ വളർത്താനായി നിയമഭേദഗതി കൊണ്ടുവരുമെന്നും പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി ചെയ്ത് മാലിന്യ സംസ്കരണ പ്ലാന്റ് നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവരുടെ കൈ പൊള്ളുമെന്നും നിയമം കർശനമാക്കുമെന്നും മാലിന്യ മുക്ത പ്രതിജ്ഞയുടെ ഗൗരവം എല്ലാവരും ഉൾകൊള്ളണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. എം ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ , എളമരം കരീം എംപി, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ എന്നിവർ മുഖ്യാതിഥികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക