ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിൽ ഇന്ത്യയ്ക്കെതിരായ കാനഡയുടെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുകേഷ് ആഗി രംഗത്ത്. വ്യക്തമായ തെളിവുകളില്ലാതെയാണ് കാനഡ ഇന്ത്യയ്ക്ക്തിരായി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇത് നിർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“വ്യക്തമായ തെളിവുകളൊന്നുമില്ലാതെയാണ് സുപ്രധാനമായ ഒരു വിഷയം (നിജ്ജാറിനെ കൊലപ്പെടുത്തിയെന്ന ആരോപണം) കാനഡയിലെ പാർലമെന്റിലേക്ക് കൊണ്ടുവന്നത്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്തെങ്കിലുമൊരു ആരോപണം ഉന്നയിക്കുകയും തെളിവുകൾ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നത് നിർഭാഗ്യകരമാണ്” എന്നാണ് ആഗി പറഞ്ഞത്.
കനേഡിയൻ പൗരനായിരുന്ന നിജ്ജാർ ജൂൺ 18 നാണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്നും അത് അന്വേഷിക്കുമെന്നും കാനേഡിയൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിനിടെ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.
എന്നാൽ ഇതിന് പിന്നാലെ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ആരോപണങ്ങളെ ‘അസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പിന്നാലെ ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതിന് മറുപടിയായി ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക