മൂന്നര വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നൂറ് വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും. ദൃക്സാക്ഷിയുണ്ടെന്ന അപൂര്‍വതയുള്ള കേസില്‍ അടൂര്‍ ഫസ്റ്റ് ട്രാക്ക് ആന്റ് സ്പെഷ്യല്‍ ജഡ്ജി എ സമറാണ് വിധി പുറപ്പെടുവിച്ചത്. അപൂര്‍വമായാണ് ഇത്രയും കൂടിയകാലയളവ് ഒരാൾക്ക് ശിക്ഷ വിധിക്കുന്നത്, ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാല്‍ മതി.
പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദി (32) നെതിരെയാണ് ശിക്ഷ വിധിച്ചത്. ദൃക്സാക്ഷി എട്ടുവയസ്സുകാരിയായ മൂത്തകുട്ടിയെയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു, ഇതിന് അടൂര്‍ പൊലീസ് ആദ്യം കേസ് എടുത്തിരുന്നു.
ഇളയകുട്ടിക്കും പീഡനം ഏല്ക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെതുടര്‍ന്ന് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നല്‍കണം, അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക