കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിന് പിന്നിലുള്ളവരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതായി ഇ.ഡി. 57.75 കോടി ആസ്തിയുള്ള 117 വസ്തുവകളാണ് ഇ.ഡി കണ്ടുകെട്ടിയത്. 11 വാഹനങ്ങളും ഇതിൽ ഉൾപ്പെടും.
92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിര നിക്ഷേപങ്ങളും ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്. ഇതോടെ ഇതുവരെ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 87.75 കോടിയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി. തട്ടിപ്പ് നടത്തിയവരുടെ കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലെ വസ്തുവകകളാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നത്.
അതേസമയം, സഹകരണ സംഘം രജിസ്ട്രാർ ടി.വി സുഭാഷിനെ ഇ ഡി ചോദ്യം ചെയ്തു. കരുവന്നൂർ ബാങ്കിലെ ഓഡിറ്റ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ നടത്തിയത്. 2011 മുതൽ നടന്ന തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിട്ടും സഹകരണ സംഘം രജിസ്ട്രാർ ഇടപെടാത്തത് ദുരൂഹമാണെന്നാണ് ഇ.ഡി യുടെ വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക