കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടപടികള്‍ ഊര്‍ജ്ജിതമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്. കേരളത്തിലും കര്‍ണാടകയിലുമായി 57.75 കോടിയുടെ സ്വത്ത് കൂടി ഇ.ഡി കണ്ടുകെട്ടി എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
11 വാഹനങ്ങള്‍, 92 ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. ഇരുസംസ്ഥാനങ്ങളിലെ 117 ഇടങ്ങളിലെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കാളികളായ വ്യക്തികള്‍ക്കെതിരെയാണ് ഇ.ഡി നടപടികൾ പുരോഗമിക്കുന്നത്.
കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. ഇതിന്റെ ഭാഗമായി ഇതുവരെ 87.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ഇ.ഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക