ചുരാചന്ദ്പുര്‍: നാല് ദിവസമായി മണിപ്പൂരില്‍ നടത്തിയ തിരച്ചിലില്‍ 36 ആയുധങ്ങളും 300ലധികംവെടിക്കോപ്പുകളും പിടിച്ചെടുത്ത
തായി സുരക്ഷാ സേന. കണ്ടെടുത്തവയില്‍ സ്ഫോടകവസ്തുക്കള്‍ കൂടാതെ റൈഫിളുകള്‍, പിസ്റ്റളുകള്‍, ഗ്രനേഡുകള്‍, മോര്‍ട്ടറുകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്കിങ്, തൗബാല്‍, ബിഷ്ണുപുര്‍ കാങ്പോക്പി, ചുരാചന്ദ്പുര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.
കൂടാതെ, കൊള്ളയടിയില്‍ ഉള്‍പ്പെട്ട മൂന്ന് യുനൈറ്റഡ് നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അതിനിടെ, മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ 22കാരനെ സിബിഐ അറസ്റ്റ് ചെയ്തു. പോലുങ്മാങ്ങിനെ പുണെയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പോലുങ്മാങ്ങിനെ ഒക്ടോബര്‍ 16 വരെ കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക