ഗാസ: ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മുറാദ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുറാദ് ആയിരുന്നു. ഇസ്രയേല്‍ പ്രതിരോധന വകുപ്പിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹമാസ് വ്യോമാക്രമണം നടത്തിയിരുന്ന ആസ്ഥാനത്തെ ലക്ഷ്യമിട്ടായിരുന്നു പ്രത്യാക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയതിന്റെ മുഖ്യ ആസൂത്രകനായിരുന്നു അബു മുറാദ്. ഗ്ലൈഡറിലൂടെ ഇസ്രായേലിലേക്ക് കടന്നതും ഇയാളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ ഗാസയില്‍ വ്യാപക തിരച്ചില്‍ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക