തിരുവനന്തപുരം: വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലില്‍ നിന്നുള്ള രണ്ടാമത്തെ ക്രെയിന്‍ ഇന്ന് തീരത്ത് ഇറക്കും. ഷിന് ഹുവാ 15 കപ്പലിലെ ജീവനക്കാരും മുംബൈയില്‍ നിന്നെത്തിയ വിദഗ്ദരും ചേര്‍ന്നാണ് ക്രെയിനിറക്കുന്നത്. മൂന്ന് ക്രെയിനുകളാണ് എത്തിയത്. അതില്‍ ഒന്നാമത്തേത് ഇന്നലെ ഇറക്കിയിരുന്നു.
അതേസമയം, ചൈനീസ് പൗരന്മാര്ക്ക് തുറമുഖത്തിറങ്ങാന്‍ കേന്ദ്രം ആദ്യം അനുമതി നിഷേധിച്ചതോടെ അനിശ്ചിതത്വം ഉണ്ടാക്കിയിരുന്നു. ഷെന്‍ ഹുവ 15 കപ്പലില്‍ ചൈനീസ് പൗരന്മാര്ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാത്തതായിരുന്നു കാരണം. അദാനി ഗ്രൂപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സമ്മര്‍ദ്ദത്തിന് ഒടുവിലാണ് 12 ചൈനീസ് പൗരന്മാരില് മൂന്ന് പേര്‍ക്ക് കപ്പലില്‍ നിന്ന് കരയിലേക്ക് ഇറങ്ങാന്‍ അനുമതി കിട്ടിയത്.
ഏറ്റവും വിദഗ്ധരായ 3 പേര്‍ക്കെങ്കിലും അനുമതി വേണമെന്ന ആവശ്യം ഏറ്റവും ഒടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. അനുമതി കിട്ടിയ ശേഷം കടല്‍ ശാന്തമായതോടെയാണ് സംഘം ക്രെയിനിറക്കി തുടങ്ങിയത്. മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ച്ചയോടെ കപ്പല്‍ മടങ്ങാനാണ് നീക്കം. ഷാങ് ഹായ് പിഎംസിയുടെ മുംബെയില്‍ നിന്നെത്തിയ 60 വിദഗ്ധരുടെ കൂടെ സഹായത്തോടെ കപ്പലിലെത്തിയ മൂന്ന് പേരുടെ കൂടി ശ്രമഫലമായി ആദ്യ ക്രെയിന്‍ ഇറക്കിയത്. കപ്പല്‍ തുറമുഖത്ത് പിടിച്ചിട്ടിരുന്നാല്‍ അദാനി ഗ്രൂപ്പിന് അത് വലിയ നഷ്ടമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക