ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 188 പോലീസുകാര്‍ക്കാണ് ജോലിക്കിടെ ജീവന് നഷ്ടമായത്. 2022 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2023 ഓഗസ്റ്റ് 31 വരെ 188 പോലീസുകാരാണ് രാജ്യത്തെ ക്രമസമാധാന സുരക്ഷയും പരിപാലനവും ഉറപ്പാക്കാന്‍ ഡ്യൂട്ടിക്കിടെ പരമോന്നത ത്യാഗം ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഡല്‍ഹിയിലെ ദേശീയ പോലീസ് സ്മാരകത്തില്‍ പോലീസ് അനുസ്മരണ ദിനത്തില്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് അദ്ദേഹം ഈ കണക്കുകള്‍ പറഞ്ഞത്.
സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രത്തെ സേവിക്കുന്നതിനിടയില്‍ ജീവന് ബലിയര്‍പ്പിച്ച 36,250 പോലീസുകാര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പോലീസ് സ്മാരകം കേവലം പ്രതീകാത്മകമല്ലെന്നും രാഷ്ട്രനിര്‍മാണത്തിനായുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അംഗീകാരമാണെന്നും അമിത് ഷാ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിന് സര്‍ക്കാര്‍ പൂര്‍ണ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക