പൊലീസുകാരിയായ ഭാര്യയെ ഭർത്താവ് വെടിവച്ചുകൊന്നതായി റിപ്പോർട്ട്. ജോലി ലഭിച്ചതിനു ശേഷം കുടുംബത്തിനൊപ്പം ഭാര്യ സമയം ചെലവഴിക്കുന്നില്ലെന്നാരോപിച്ചാണ് ഭർത്താവ് ഇവരെ കൊലപ്പെടുത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.
ബീഹാറിലെ പട്നയിലാണ് സംഭവം ഉണ്ടായത്. ഹോട്ടൽ മുറിയിൽ 23കാരിയായ ശോഭ കുമാരിയുടെ മൃതദേഹം വെടിയേറ്റ നിലയിൽ ആണ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഭർത്താവായ ഗജേന്ദ്ര കുമാർ ആണെന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഏതാണ്ട് രണ്ട് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ പൊലീസ് പിന്നീട് പിടികൂടി.
പ്രണയത്തിലായിരുന്ന ഇരുവരും 2016ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് നാല് വയസായ ഒരു മകളുണ്ട്. ശോഭയ്ക്ക് ജോലി കിട്ടിയ ശേഷം ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജോലി രാജിവെക്കണമെന്ന ഗജേന്ദ്രയുടെ ആവശ്യം ശോഭ നിരസിച്ചിരുന്നു. തുടർന്ന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഗജേന്ദ്ര ഭാര്യയെ വെടിവെച്ച് കൊല്ലുകയായിരുന്നു. മുറിയിൽ വെടിയേറ്റ് നഗ്നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക