ഇംഫാല്‍: മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ഒക്ടോബര്‍ 31 രാത്രി 7.45 വരെ ഇന്റര്‍നെറ്റ് നിരോധനം നീട്ടിയിട്ടുണ്ട്. അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പ്രഖ്യാപിച്ച ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്റര്‍നെറ്റ് നിരോധനം നീട്ടിയത്.
മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മെയ് നാലിന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചതിന് ശേഷം സെപ്റ്റംബര്‍ 23ന് നിരോധനം പിന്‍വലിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 26-ന് വീണ്ടും നിരോധനം പ്രഖ്യാപിച്ചു.
മണിപ്പൂരിലെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചിത്രങ്ങളും വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ വീഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക