ഇന്ത്യന്‍ വിപണിയില്‍ കുരുമുളകിന് നേരിട്ട തളര്‍ച്ച ആഗോളവിപണിയിലും പ്രതിഫലിച്ചു. ഇതര ഉല്പാദന രാജ്യങ്ങളിലും കുരുമുളകിന് ഇടിവ് നേരിട്ടു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കുരുമുളകിന്റെ ഉല്‍പ്പന്നവില കിലോയ്ക്ക് 22 രൂപ ഇടിഞ്ഞു. രാജ്യാന്തര മാര്‍ക്കറ്റില്‍ ടണ്ണിന് 7700 ഡോളറിന് മുകളില്‍ നീങ്ങിയ മലബാര്‍ മുളക് വില 7250 ഡോളറിലേയ്ക്ക് താഴ്ന്നു.
ഇതാണ് വിയറ്റ്നാം, ഇന്തോനേഷ്യ ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ വില ഉയര്‍ത്തുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, ക്രിസ്തുമസ് മുന്നില്‍ കണ്ടുളള കച്ചവടങ്ങള്‍ ഉറപ്പിച്ചവര്‍ കയറ്റുമതി ഓര്‍ഡറുകളുമായി മുന്നേറുകയാണ്. വിപണിയില്‍ ഏലക്കയുടെ കുതിപ്പിന് സാധ്യതയുണ്ട്. ഉല്പാദന മേഖലയില്‍ ഇന്നലെ നടന്ന രണ്ട് ലേലങ്ങളിലായി മൊത്തം 85,500 കിലോ ഏലക്ക വില്‍പ്പനയ്ക്ക് ഇറങ്ങി.
ഉല്പാദനം ഉയര്‍ന്നിട്ടില്ലെന്ന് ഒരു വിഭാഗം കര്‍ഷകര്‍ അവകാശപ്പെടുമ്പോള്‍ ലേലത്തില്‍ ഇത്തരത്തില്‍ ചരക്ക് കുമിഞ്ഞ് കൂടുന്നത് വിലക്കയറ്റ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. ചരക്ക് നീക്കം നിയന്ത്രിക്കാന്‍ കാര്‍ഷിക മേഖല തയ്യാറായാല്‍ ഇടപാടുകാര്‍ വില ഉയര്‍ത്തി ചരക്ക് സംഭരിക്കുമെന്നാണ് വിപണി വൃത്തങ്ങളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക