അന്താരാഷ്ട്ര യാത്ര നടത്തുന്ന യാത്രക്കാർക്കുള്ള ബാഗേജിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എയർ ഇന്ത്യ. രണ്ട് ബോക്സുകൾ മാത്രമാണ് ഇനി മുതൽ ചെക്കിങ് ബാഗേജ് ആയി യാത്രക്കാർക്ക് കൊണ്ടുപോകാവുന്നത്.
എയർ ഇന്ത്യയുടെ കമ്പനി വെബ്സൈറ്റിൽ പറയുന്നത് ഒക്ടോബർ 29 മുതൽ നിയമം പ്രാബല്യത്തിൽ വന്നു എന്നാണ്. 30 കിലോ അനുവദിച്ച ചെക്കിങ് ബാഗേജ് യാത്രക്കാർക്ക് അനുവദിച്ച തൂക്കം കൃത്യമായിരിക്കണം എന്നതല്ലാതെ എത്ര എണ്ണം വരെയും കൊണ്ടുപോകുന്നതിൽ ഇതുവരെയും വിലക്ക് ഉണ്ടായിരുന്നില്ല.
ബോക്സുകളുടെ എണ്ണം കൂടുന്നുവെങ്കിൽ പ്രത്യേക അനുമതി നേടുകയും നിശ്ചിത തുക അടയ്ക്കുകയും ചെയ്യേണ്ടിവരും. അതായത് 8.5 റിയാലാണ് ഒമാനിൽ നിന്ന് യാത്ര ചെയ്യുന്ന വ്യക്തിയുടെ പക്കൽ അനുവദിച്ച തൂക്കത്തിന്റെ മൂന്ന് ബോക്സ് ഉണ്ടെങ്കിൽ ഒരു ബോക്സിന് അധികമായി നൽകേണ്ടി വരിക.
അധികം വരുന്ന ഒരു പെട്ടിക്ക് 1800 രൂപയാണ് കേരള സെക്ടറിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ എയർപോർട്ടിൽ നൽകേണ്ടത്. ഈ സർക്കുലറിലെ നിയമം എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ രാജ്യന്തര സർവീസുകളിലും ബാധകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക