പാലക്കാട് സിപിഐയില്‍ മരംമുറി വിവാദം കൊഴുക്കുന്നു. സിപിഐ കിഴക്കഞ്ചേരി വാല്‍ക്കുളമ്പ് പാര്‍ട്ടി ഓഫീസ് പരിസരത്തുനിന്ന് തേക്കുമരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് പുറത്തു വരുന്ന ആരോപണം. തേക്ക് അടക്കമുളള നിരവധി മരങ്ങളാണ് ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുറിച്ചുകടത്തിയതെന്ന് എഐവൈഎഫ് മുന്‍ സംസ്ഥാന കമ്മറ്റി അംഗം മാധ്യമങ്ങളോട് പറഞ്ഞത്.
23 പാര്‍ട്ടി മെമ്പര്മാരുളളതില് 20പേരുമായും ചര്‍ച്ച നടത്താതെയാണ് മരം മുറിച്ച് കടത്തിയതെന്ന് സിറില്‍ ആരോപിച്ചു. മരംമുറി പാര്‍ട്ടി മെമ്പര്‍മാര്‍ തടഞ്ഞതിനെതുടര്‍ന്ന് നിര്‍ത്തിവെച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വനംവകുപ്പിന് പാര്‍ട്ടി മെമ്പര്‍മാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് വിഷയത്തില്‍ പരിശോധന നടത്തും.
അതേസമയം ജില്ലാ നേതൃത്വം പോലും അറിയാതെയാണ് മരംമുറി നടന്നതെന്നാണ് ആരോപണം. ഭൂരിഭാഗം അംഗങ്ങളുമായും ചര്‍ച്ച ചെയ്യാതെയാണ് മരംമുറി നടത്തിയതെന്ന് സിറിള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാദമായപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക