ഇന്ത്യ വിയന്ന കണ്വെന്ഷന് ലംഘിച്ചുവെന്ന ആരോപണവുമായി വീണ്ടും കാനഡ. ഇന്ത്യക്കെതിരെ ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആണ് രംഗത്ത് എത്തിയത്. 40-ല്‍ അധികം കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യയില്‍ നിന്ന് പിൻവലിച്ചതിനെ തുടര്‍ന്ന് നയതന്ത്രസുരക്ഷയുമായി ബന്ധപ്പെട്ടാണ് വീണ്ടും ആരോപണമുണ്ടായിരിക്കുന്നത്.
അതുപോലെ തന്നെ വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചാല്‍ ലോകത്തുള്ള മറ്റുള്ളവര്‍ക്ക് അത് എങ്ങനെ കൂടുതല്‍ അപകടകരമാകുമെന്നതിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധികള്‍ക്കിടെയാണ് ട്രൂഡോയുടെ പുതിയ പ്രസ്താവന പുറത്തു വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
”ഖലിസ്ഥാനി തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ പ്രതിസന്ധി ഉടലെടുത്തത്. വളരെ ഗുരുതരമായ ഈ വിഷയത്തില്‍ ഇന്ത്യയുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ടാക്കുന്ന യഥാര്‍ത്ഥ ആരോപണങ്ങള്‍ തുടക്കം മുതലേ, ഞങ്ങള്‍ പങ്കിട്ടിരുന്നു. ഇന്ത്യ വിയന്ന കണ്വെന്ഷന് ലംഘിക്കുകയും ഇന്ത്യയിലെ 40-ല്‍ അധികം കനേഡിയന്‍ നയതന്ത്രജ്ഞരെ ഏകപക്ഷീയമായി റദ്ദാക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ നിരാശരായി,” എന്നാണ് ജസ്റ്റിന് ട്രൂഡോ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക