കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുക്കേസില്‍ മുന്‍ സിപിഐ നേതാവ് എന്‍. ഭാസുരാംഗനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിലെത്താനാണ് പറഞ്ഞിരിക്കുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റുകളും സ്വത്ത് വിവരങ്ങളും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കണ്ടല ബാങ്കില്‍ നടന്ന 108 കോടിയുടെ ക്രമക്കേടില്‍ മുന്‍ പ്രസിഡന്റ് ഭാസുരാംഗന് അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. പണം എവിടേയ്ക്കാണ് മാറ്റിയതെന്നാണ് നിലവില്‍ ഇഡി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാക്കിയ രേഖകള്‍ പര്യാപ്തമല്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക