ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു ആണ് ഓസ്ട്രേലിയ തകർത്തത്. ഓസ്ട്രേലിയയുടെ ആറാം ലോക കിരീടം ആണിത്. ഇന്ത്യ മുന്നോട്ടുവച്ച 241 റൺസ് എന്ന വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തി ആണ് ഓസ്ട്രേലിയ അനായാസം മറികടന്നത്.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി ഒരു വിക്കറ്റ് നേടി. പതിവിനു വിപരീതമായി ബുംറയ്ക്കൊപ്പം ഷമിയാണ് ഇന്ത്യൻ ബൗളിംഗ് ഓപ്പൺ ചെയ്തത്.
58 പന്തിൽ ഫിഫ്റ്റി തികച്ച ഹെഡ് വെറും 95 പന്തിൽ മൂന്നക്കം നേടിയതോടെ ആണ് ഇന്ത്യ പരാജയമുറപ്പിച്ചത്. വിജയത്തിലേക്ക് രണ്ട് റൺസ് മാത്രമുള്ളപ്പോൾ സിറാജിന്റെ പന്തിൽ ശുഭ്മൻ ഗിൽ പിടിച്ച് പുറത്തായെങ്കിലും നാലാം വിക്കറ്റിൽ മാർനസ് ലബുഷെയ്നുമൊത്ത് ഹെഡ് 192 റൺസിന്റെ ഉയർന്ന സ്കോർ നേടുകയായിരുന്നു. ലബുഷെയ്നും (58) ഗ്ലെൻ മാക്സ്വലും (2) നോട്ടൗട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക