കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ശബരിമലയിൽ ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം 38,000 ഭക്തർ ദർശനം നടത്തി എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. ഇന്നും അര ലക്ഷത്തോളം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ മൂന്ന് ദിവസത്തിനിടെ ദർശനത്തിനെത്തിയത് 1,61,789 ഭക്തരായിരുന്നു. വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ എത്തിയത് 37,848 -ത്തോളം ഭക്തരാണെന്നാണ് കണക്കുകൾ പറയുന്നത്. പുൽമേടിലൂടെ 94 അയ്യപ്പന്മാരും സന്നിധാനത്ത് ദർശനത്തിനെത്തി.
കഴിഞ്ഞ ദിവസം അയ്യപ്പ ഭക്തർക്ക് വേണ്ടി കാനന പാത തുറന്നു നൽകിയിരുന്നു. ഇതുവരെ വന്യമൃഗങ്ങളുടെ ശല്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള പരാതികളോ ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ സന്നിധാനത്തേക്കുള്ള ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക