തൃശൂർ: ഗുരുവായൂർ ക്ഷേത്രനട ഇന്ന് അടയ്ക്കും. ഏകാദശി നിറവിൽ കണ്ണനെ തൊഴുത് ദർശനപുണ്യം നേടിയത് പതിനായിരങ്ങളാണ്. ദശമി ദിനത്തിൽ നിർമ്മാല്യ ദർശനത്തോടെയാണ് നദ തുറന്നത്. വിഐപി ദർശനത്തിന് ദേവസ്വവം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇന്നലെ രാവിലെ ക്ഷേത്രത്തിൽ കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. കൊമ്പൻമാരായ രവികൃഷ്ണനും വിഷ്ണുവും പറ്റാനകളായി. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി.
ഇന്നലെ രാവിലെ ഒൻപതു മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് ആറു മണിയോടെയാണ് അവസാനിച്ചത്. ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടിൽ നാൽപതിനായിരത്തിലേറെ പേർ പങ്കെടുത്തു.
ഇനി ശുദ്ധിച്ചടങ്ങുകൾ പൂർത്തിയാക്കി ഒമ്പതിന് നടതുറക്കും. ഭക്തർക്ക് ദർശനം അനുവദിക്കുമെങ്കിലും നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. നാളെ ത്രയോദശി ചടങ്ങുകളോടെ ഏകാദശി ആഘോഷങ്ങൾക്ക് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക