വേഷപ്പകര്‍ച്ചകള്‍ കൊണ്ടും സമാനതാകളില്ലാത്ത അഭിനയ മികവുകൊണ്ടും ആരാധകരെ എന്നും അമ്പരമ്പിക്കുന്ന താരമാണ് അമിതാഭ് ബച്ചന്. താരവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അമിതാഭ് ബച്ചന് മകള്‍ ശ്വേതയ്ക്ക് ബംഗ്ലാവ് ‘പ്രതീക്ഷ’ എഴുതി നല്‍കിയതായി റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ചര്‍ച്ചയാവുകയാണ്.
ജുഹുവിലെ അമിതാഭിന്റെ ആദ്യ വീടാണ് പ്രതീക്ഷ. തന്റെ തുടക്കകാലത്തില്‍ ഇവിടെയാണ് മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനുമൊപ്പം അമിതാഭ് താമസിച്ചത്. മുംബൈയില്‍ അമിതാഭ് ബച്ചന് ജല്‍സ, ജനക് എന്നീ ബംഗ്ലാവുകളും ഉണ്ട്. ഏകദേശം 50.63 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിന്റെ ഉടമസ്ഥാവകാശ കൈമാറ്റം നവംബര്‍ 8-ന് രണ്ട് വ്യത്യസ്ത ഇഷ്ടദാന കരാര്‍ വഴിയാണ് 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് വീട് കൈമാറ്റം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അമിതാഭും കുടുംബവും അദ്ദേഹത്തിന്റെ സിനിമ കരിയറിലെ ആദ്യ വര്‍ഷങ്ങളില്‍ പ്രതീക്ഷയിലാണ് താമസിച്ചിരുന്നത്. പ്രശസ്ത ഹിന്ദികവിയായ ഹരിവംശ് റായ് ബച്ചനാണ് പ്രതീക്ഷ എന്ന പേര് വീടിന് നല്‍കിയത്. ഇക്കാര്യം നേരത്തെ അമിതാഭ് ബച്ചന് ഒരു ബ്ലോഗില്‍ കുറിച്ചിരുന്നു. ‘ഞങ്ങള്‍ അദ്ദേഹത്തെയും മാജിയെയും ഞങ്ങളോടൊപ്പം താമസിക്കാന്‍ ക്ഷണിച്ചപ്പോള്‍ ബാബുജി വീട് കണ്ടു, അതിന് പ്രതീക്ഷാ എന്ന് പേരിട്ടു, അത് അദ്ദേഹത്തിന്റെ ഒരു കൃതിയുടെ വരിയില്‍ നിന്നാണ് എടുത്തത്. അമിതാഭ് ബച്ചന് ബ്ലോഗില്‍ കുറിച്ചു. 2007ല്‍ അഭിഷേക് ബച്ചന് ഐശ്വര്യ റായി വിവാഹം നടന്നത് പ്രതീക്ഷയില്‍ വച്ചായിരുന്നു. ഇപ്പോള്‍ മുംബൈയിലെ ജല്‍സയിലാണ് ബച്ചന് കുടുംബം താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക