കോടതി അവധിയായതിനാൽ ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ്സിന്റെ നടത്തിപ്പുകാരനായ ഗിരീഷിനെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കും. ഗിരീഷുമായി കൊച്ചിയിലേക്ക് തിരിച്ച് പോലീസ് പാലായിലെ ജനറൽ ആശുപത്രിയിൽ റോബിൻ ഗിരീഷിന്റെ വൈദ്യ പരിശോധന പൂർത്തിയാക്കുകയും ചെയ്തു.
2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം പോലീസിന്റേത് പ്രതികാര നടപടിയാണെന്ന് ആരോപിച്ച് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും രംഗത്ത് വന്നിരുന്നു.
റോബിൻ ബസ് ഉടമയ്ക്കെതിരെ ഇയാളുടെ സഹോദരൻ ബേബി ഡിക്രൂസ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ ബേബി ഡിക്രൂസ് ആരോപിക്കുന്നു.
പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി, നിരന്തരമായി ഭീഷണിപ്പെടുത്തി, കിടപ്പിലായ മാതാപിതാക്കളെ കാണാൻ അനുമതി നിഷേധിച്ചു ഭീഷണിയും ഉപദ്രവവും മൂലം ഒളിവിൽ എന്നപോലെയാണ് ജീവിക്കുന്നത് തുടങ്ങി ഗുരുതര ആരോപണങ്ങൾ മുഖ്യമന്ത്രിക്കുന്ന പരാതിയിൽ ബേബി ഡിക്രുസ് ഉന്നയിക്കുന്നു. തങ്ങൾക്ക് സ്വൈരജീവിതം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ബേബി ഡിക്രൂസ് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക