തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രം കനകക്കുന്നിൽ വൈകാതെ പ്രവർത്തനസജ്ജമാകും. ക്രിസ്മസ്-പുതുവത്സരവേളയിൽ കനകക്കുന്നിലെ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ടൂറിസം വകുപ്പിന്റെ നീക്കം.
നൈറ്റ് ലൈഫിനായി കനകക്കുന്നിൽ നടക്കുന്ന നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായി. നഗരത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിക്ക് പിന്നാലെയാണ് കനകക്കുന്നിലും പദ്ധതി സജ്ജമാകുന്നത്.
2.63 കോടി രൂപയാണ് നൈറ്റ് ലൈഫ് പദ്ധതിയൊരുക്കാൻ ചെലവിടുന്നത്. ടൂറിസം വകുപ്പും കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
കനകക്കുന്നിൽ കലാപരിപാടികൾ നടത്താൻ ഒന്നിലധികം വേദികളാണുണ്ടാകുക. മരങ്ങൾക്ക് സമീപം ഇരിപ്പിടങ്ങളും വൈദ്യുത ദീപാലങ്കാരവും പുൽത്തകിടിയുമുണ്ടാകും. പ്രധാന വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിനു സമീപം ഭക്ഷണ കിയോസ്കുകളും പ്രവർത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക