ഡല്‍ഹി: രാജ്യത്ത് സ്വവർഗവിവാഹം നിയമവിധേയമാക്കുന്നതിന് എതിരായ ഉത്തരവിൽ പുനഃപരിശോധനാ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ തീരുമാനം.
തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നത്,ഹരജി മെൻഷൻ ചെയ്ത മുതിർന്ന അഭിഭാഷാകനായ മുകുൾ റോത്തഗിയുടെ ആവശ്യമായിരുന്നു . സ്വവർഗ വിവാഹം നിയമ വിധേയമാക്കാനാവില്ലെന്ന വിധിയിൽ പിഴവുകൾ ഉണ്ടെന്നാണ് ഹരജിക്കരുടെ വാദം.
സാധാരണ പുനഃപരിശോധനാ ഹരജികൾ ചേംബറിൽ കേട്ട് തള്ളുകയാണ് പതിവ്. അപൂർവം കേസുകളിൽ മാത്രമാണ് തുറന്നകോടതിയിൽ വാദം അനുവദിക്കാറുള്ളത്.
വിവാഹിതരായ സ്വവർഗ സ്നേഹികൾക്ക് ഒരുമിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങുക , ഇൻഷുറൻസ് പോളിസികളിൽ നോമിനിയെ നിർദേശിക്കുക തുടങ്ങിയ നിയമവിധേയമായ ഒരു കാര്യങ്ങളും ചെയ്യാനാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിക്കപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക