ചെന്നൈ: ചെന്നൈയില്‍ കൈക്കൂലി കേസില്‍ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ നടപടികളുമായി വിജിലന്‍സ്. സംഭവത്തില്‍ കൂടുതല്‍ ഇഡി ഉദ്യോഗസ്ഥരെ ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു. അറസ്റ്റിലായ അങ്കിത് തിവാരിയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഉടന്‍ സമന്‍സ് അയക്കും. അതേസമയം, കേസ് സിബിഐക്ക് കൈമാറില്ലെന്ന സൂചനയുണ്ട്.
കൈക്കൂലി കേസില്‍ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തമിഴ്നാട്ടില്‍ അതിവേഗ നീക്കങ്ങളാണ് നടക്കുന്നത്. അങ്കിത് തിവാരിയുമായി ബന്ധപ്പെട്ട കൂടുതല്‍ ഇടങ്ങളില്‍ പരിശോധന ഉണ്ടാകുമെന്ന് വിജിലന്‍സ് വാര്‍ത്താക്കുറിപ്പ് ഇറക്കി. തൊട്ടു പിന്നാലെ ചെന്നൈയിലെ ഇഡി ഓഫീസിന്റെ ഗേറ്റ് പൂട്ടുകയും സിആര്‍പിഎഫ് സംഘത്തെ വിന്യസിക്കുകയും ചെയ്തു. മേലുദ്യോഗസ്ഥര്‍ക്കും കൈക്കൂലിയുടെ വിഹിതം നല്‍കണമെന്ന് തിവാരി പറഞ്ഞതായി വിജിലന്‍സ് വാര്‍ത്തകുറിപ്പില്‍ പരാമര്‍ശിച്ചു.
തിവാരിയെ ഡിണ്ടിഗല്‍ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ടു തമിഴ്നാട്ടില്‍ ഇഡി നീക്കം ശക്തം ആയിരിക്കെയാണ് മധുരയില്‍ ഇഡി ഉദ്യോഗസ്ഥന് അറസ്റ്റില്‍ ആയത്. അതിനിടെ മണല്‍ വില്പന ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഡിണ്ടിഗല്‍ മധുര ദേശീയപാതയില്‍ രാവിലെ 9 മണിക്കാണ് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന് അങ്കിത് തിവാരി പിടിയിലായത്. ഡിണ്ടിഗല്‍ സ്വദേശിയായ ഡോക്ടര്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള കൈക്കൂലി പണത്തിന്റെ രണ്ടാം ഗഡു വാങ്ങാനെത്തിയപ്പഴാണ് അറസ്റ്റ്. ഔദ്യോഗികവാഹനത്തില്‍ ഇരുന്ന് 31 ലക്ഷം രൂപ കൈപ്പറ്റിയതിന് പിന്നാലെ വിജിലന്‍സ് സംഘമെത്തി തിവാരിയെ അറസ്റ്റുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക