സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലെ പ്രളയക്കെടുതിയെക്കുറിച്ച് ഗവർണർ ആർ എൻ രവി നടത്തിയ അവലോകന യോഗം ഒഴിവാക്കി തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഗവർണറുടെ അവലോകന യോഗത്തിലേക്ക് പ്രതിനിധികളെ അയച്ചില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ഭരണകക്ഷിയായ ഡിഎംകെയും ഗവർണർ രവിയും തമ്മിൽ നിരവധി വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇതാവാം ചർച്ച ബഹിഷ്കരിച്ചതിന് കാരണം എന്നും ആരോപണം ഉണ്ട്.
തമിഴ്നാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ഗവർണർ ആർ എൻ രവി ചൊവ്വാഴ്ച രാജ്ഭവനിൽ കേന്ദ്ര ഏജൻസികളിലെയും സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തിയിരുന്നു. പ്രതിനിധിയെ അയക്കണമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും യോഗത്തിൽ പങ്കെടുത്തില്ലെന്നും രാജ്ഭവൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക