ഡല്‍ഹി: ചൈനീസ് പൗരന്മാര്ക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിക്ക് മുമ്പില്‍ വീണ്ടും ഹാജരായി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. ശനിയാഴ്ചയാണ് കാര്‍ത്തി ഡല്‍ഹിയിലെ ഇഡി ഓഫീസിലെത്തിയത്. 2011ല്‍ ചൈനീസ് പൗരന്മാര്ക്ക് വീസ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഹാജരായത്. നേരത്തെ, കേസില്‍ രേഖകള്‍ സമര്‍പ്പിച്ചതാണെന്നും കൂടുതല്‍ രേഖകള്‍ ശേഖരിക്കാന്‍ സമയം ആവശ്യപ്പെട്ടതായും കാര്‍ത്തി ചിദംബരം പറഞ്ഞു.
പഞ്ചാബില്‍ വൈദ്യുതി നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരവും കൂട്ടാളി എസ്. ഭാസ്കരരാമനും ചേര്‍ന്ന് വേദാന്ത ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ നിന്ന് 50 ലക്ഷം കൈപ്പറ്റിയതായി കേസിലും ഇഡി ചോദ്യം ചെയ്യും. അതേസമയം രണ്ടുതവണ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും കാര്‍ത്തി ഹാജരായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക