തമിഴ്നാട്: പന്തലൂരിൽ 3 വയസുകാരിയെ പുലി ആക്രമിച്ച് കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. പന്തലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്ത് വ്യാപാരി വ്യവസായികൾ.
പുലിയെ വെടിവച്ച് കൊല്ലണമെന്നാണ് ആവശ്യം. പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് മരിച്ചത്.
രക്ഷിതാവിനൊപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്തല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ അഞ്ചിടത്താണ് പുലിയുടെ ആക്രമണമുണ്ടായത്.
അതേസമയം, പന്തല്ലൂരിന് സമീപം ഗൂഢലൂരിലും ഇന്നലെ വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായി. ഗൂഡല്ലൂർ പടച്ചേരിയിൽ ഇരുത്തി മൂന്നുകാരിയെ വീടിനുമുന്നിൽ നിന്നാണ് പുലി ആക്രമിച്ചത്.
യുവതിയെ ഗൂഢലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പന്തല്ലൂരിൽ ഇന്നലെ മൂന്നുവയസ്സുകാരിയെ ആക്രമിച്ച് കൊന്നതിന് പിന്നാലെയാണ് വീണ്ടും പുലിയുടെ ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക