കൊച്ചി: കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു. പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി നിരവധി പേരാണ് നഗരത്തിൽ തടിച്ചുകൂടിയത്.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തി. നാവികസേന വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങി.
രാത്രി എഴരയോടെ റോഡ് ഷോ ആരംഭിച്ചു. തുറന്ന വാഹനത്തില്‍ എറണാകുളം കെപിസിസി ജങ്ഷന് മുതല്‍ ഗവണ്മെന്റ് ഗസ്റ്റ്ഹൗസ് വരെയുള്ള 1.3 കിലോമീറ്റായിരുന്നു റോഡ്ഷോ.
മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററാണ് റോഡ് ഷോ. കെപിസിസി ജംഗ്ഷൻ മുതൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെയാണ് റോഡ് ഷോ നടക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ താമസം സജ്ജീകരിച്ചിരിക്കുന്നത്.
നാളെ രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഉച്ചയോടെ കൊച്ചിയിൽ തിരിച്ചെത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക