മരങ്ങളെ ദൈവങ്ങളായി ആരാധിക്കുന്ന പ്രശസ്ത ക്ഷേത്രമാണ് ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം. നിരവധി ഐതിഹ്യങ്ങളാലും വിശ്വാസങ്ങളാലും സമ്പൂർണമാണിവിടം. 2,700 വർഷത്തിലേറെ പഴക്കമുള്ള ഭഗവതി ക്ഷേത്രം എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടാൽ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഭീമാകാരമായ മരങ്ങളാൽ ചുറ്റപ്പെട്ട, ഉണങ്ങിയ ഇലകൾ നിറഞ്ഞ ഒരു നടപ്പാതയിലൂടെയാണ് ഈ ക്ഷേത്രത്തിലേക്ക് പോകേണ്ടത്. വർഷത്തിൽ ഏതുസമയവും സന്ദർശിക്കാമെങ്കിലും മഴക്കാലത്ത് ഇവിടം കൂടുതൽ സുന്ദരമാണ് ഹേമന്തത്തിൽ അതിമനോഹരവും.
കാവിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്ന കിളിനാദവും, തണുത്ത കാറ്റും, പ്രത്യേക അനുഭവമാണ്. ഈ കാവ് ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡാണ് നിയന്ത്രിക്കുന്നത്.
മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിലെ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
ക്ഷേത്രത്തിന് ചുറ്റുമുള്ള മരങ്ങളെ ആരാധിക്കുന്നു എന്നതാണ് ഇരിങ്ങോൾ കാവ് ക്ഷേത്രത്തിലെ പ്രധാന സവിശേഷത.
മരം വരമാണെന്നും മരം നശിപ്പിച്ചാല്‍ പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമല്ലന്നും കരുതുന്ന നാട്ടുകാരും കുടുംബക്കാരുമാണ് ഇരിങ്ങോള്‍ കാവിന്റെ നന്മ.
ഏകദേശം 50 ഏക്കറോളം സ്ഥലത്തായാണ് ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. ഇവിടെ അപൂര്‍വ്വങ്ങളായ വൃക്ഷങ്ങളും വള്ളികളും പക്ഷികളും ഉണ്ട്. കൂടാതെ ഉരഗങ്ങളും പ്രാണികളും ഉഭയജീവികളും ഇവിടെയുണ്ട്.
വിവാഹം, കെട്ടുനിറ, രാമായണ പാരായണം തുടങ്ങിയ ചടങ്ങുകള്‍ ഇരിങ്ങോള്‍ കാവില്‍ നടത്താറില്ല. മാത്രമല്ല, സുഗന്ധ പുഷ്പങ്ങള്‍ ചൂടിയിരിക്കുന്ന സ്ത്രീകളെ ഇവിടെ പ്രവേശിപ്പിക്കാന്‍ അനുവദിക്കാറുമില്ല.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മൂന്ന ഭാവങ്ങളിലാണ് ദേവി കാണപ്പെടുന്നത്. സരസ്വതി, വനദുര്‍ഗ്ഗ, ഭദ്രകാളി എന്നിവയാണ് ഭാവങ്ങള്‍.
കംസൻ നിഷ്ക്രൂരമായി കൊല്ലാൻ ശ്രമിച്ച നന്ദഗോപന്റെയും യശോദയുടെയും കുഞ്ഞാണ് ദേവി എന്നാണ് വിശ്വസിക്കുന്നത്.
കൃഷ്ണനാൽ വധിക്കപ്പെടുമെന്ന ഭയത്തിൽ കംസൻ വർഷങ്ങളോളം തടവിലാക്കിയവരാണ് വസുദേവനും ദേവകിയും. അവർ ജന്മം നൽകിയ ഏഴ് കുഞ്ഞുങ്ങളെയാണ് കംസൻ വധിച്ചത്.
തന്റെ ഏഴ് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കംസന്റെ കൈയ്യിൽ നിന്ന് എട്ടാമത്തെ കുഞ്ഞായ കൃഷ്ണനെ രക്ഷിക്കണമെന്ന് വാസുദേവൻ തീരുമാനിച്ചു. കൃഷ്ണനെ വൃന്ദാവനത്തിലേക്ക് കൊണ്ട് പോകുകയും അതിന് പകരമായി നന്ദഗോപനും യശോദയ്ക്കും ജനിച്ച പെൺകുട്ടിയെ കംസന്റെ മുന്നിൽ കൊണ്ട് വരികയും ചെയ്തു. എന്നാൽ ഇത് വാസുദേവന്റെയും ദേവകിയുടെയും പുത്രനല്ലെന്ന് മനസിലായിട്ടും പെൺകുഞ്ഞിനെ കൊല്ലാൻ കംസൻ തീരുമാനിക്കുകയായിരുന്നു.
കംസൻ എടുത്തെറിയാൻ ശ്രമിച്ചതും കുഞ്ഞ് ആകാശത്തേക്ക് ഉയർന്ന് പൊങ്ങുകയും ദീപമായി മാറുകയും ചെയ്തു. ആ ദീപം ആദ്യം പ്രകാശിച്ച ഇടമാണ് ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമെന്നാണ് ഐതിഹ്യം.
ദേവിയുടെ അനുഗ്രഹം സ്വീകരിക്കാനെത്തുന്ന ദേവന്മാർ വൻ മരങ്ങളുടെയും ചെടികളുടെയും രൂപത്തിൽ ദേവിയ്ക്ക് ആവരണം തീർത്തതായാണ് വിശ്വസിക്കുന്നത്. വർഷങ്ങൾക്ക് ശേഷം പ്രദേശം വലിയ വനമായി മാറി.
ഐതിഹ്യങ്ങളും വിശ്വാസങ്ങളും കൊണ്ട് സമ്പൂർണമായതിനാൽ ക്ഷേത്രത്തിന് ചുറ്റുമുള്ള കാടുകളോ പിഴുതു വീഴുന്ന മരങ്ങളോ പോലും പ്രദേശത്ത് നിന്ന് നീക്കം ചെയ്യാറില്ല.
കുടുംബവുമായി എത്തുന്നവര്‍ക്ക് സമയം ചെലവഴിക്കാന്‍ മ്യൂസിയവും കുട്ടികള്‍ക്കായി പാര്‍ക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ പ്രവേശിക്കാന്‍ കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്നവര്‍ക്ക് 20 രൂപയുമാണ് നിരക്ക്.
ആലുവാ-മൂന്നാര്‍ റോഡില്‍ പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിലാണ് ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂരില്‍ നിന്നും 4 കിലോമീറ്റാണ് കാവിലേക്കുള്ള ദൂരം.
കുന്നത്തുനാട് താലൂക്കിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.20 കിലോമീറ്റര്‍ അകലെയുള്ള ആലുവയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്. നെടുമ്പാശ്ശേരി 17 കിലോമീറ്റര്‍ അകലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക