തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന കമാൻഡൻ്റ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് തോക്കും തിരകളും കാണാതാകുന്നത്.
ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന ഒരു എസ് ഐ തോക്കും തിരയും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു പോലീസിനെതിരെ ഉന്നയിച്ച ആരോപണം. സേനയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് ഡിജിപിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കർശന നടപടി സ്വീകരിക്കണം എന്നാണ് ഡിജിപിയുടെ റിപ്പോർട്ടിലെ ശുപാർശ.
കൊല്ലത്തുനിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം പട്ടാഴിയിൽ നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ആദിത്യൻ (14) അമൽ (14)എന്നിവരാണ് മരിച്ചത്.
കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം മൃതദേഹങ്ങൾ കണ്ടെത്തി. ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലാരുന്നു. ഇന്നലെ വൈകിട്ട് കുട്ടികൾ വീട്ടിലെത്തിയിരുന്നില്ല. ഇന്നലെ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ടതാകാമെന്ന് നിഗമനം
പ്രതികരിക്കാൻ ഇവിടെ എഴുതുക