തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ ഏകോപിപ്പിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുതിർന്ന നേതാക്കള്‍ക്കൊപ്പം യുവാക്കളേയും മത്സര രംഗത്ത് ഇറക്കാനാണ് സിപിഎം ആലോചന. ചില എം.എല്‍.എ-മാരെ പോരിനിറക്കണമെന്ന ചിന്തയും പാർട്ടിക്കകത്തുണ്ട്.
ആകെ 20 സീറ്റ്. 15 എണ്ണത്തില്‍ സിപിഎമ്മും,നാലെണ്ണത്തില്‍ സിപിഐയും ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും ആയിരിക്കും മത്സരിക്കുക. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയം സീറ്റില്‍ തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാന്‍ അവർ തീരുമാനമെടുത്തിട്ടുണ്ട്. ഇനി സിപിഎമ്മിന്റേയും സിപിഐയുടേയും സ്ഥാനാർത്ഥികളെയാണ് അറിയേണ്ടത്. സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാർത്ഥി ചർച്ചകള്‍ ഇന്ന് തുടങ്ങും.
കൊല്ലത്ത് മുന്‍ എം.എല്‍.എ ഐഷാ പോറ്റി, ഇരവിപുരം എംഎല്‍എ എ നൗഷാദ്,ചിന്താജെറോം എന്നീ പേരുകളാണ് പരിഗണനയിൽ. ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രന്, ജില്ലാസെക്രട്ടറി വി ജോയ്, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ഷിജുഖാന് എന്നിവരില്‍ ആരെങ്കിലും സ്ഥാനാർത്ഥി ആയേക്കും. ആലപ്പുഴയില്‍ സിറ്റിംങ് എംപിയായ ആരിഫിനാണ് മുന്‍ഗണനയുള്ളത്,ടിഎം തോമസ് ഐസകിനോട് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് താത്പര്യമുണ്ടെന്നാണ് റിപ്പോർട്ട. ഇവരില്‍ ഒരാള്‍ അവിടെ സ്ഥാനാർത്ഥിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക