ഡൽഹി: 58ാമത് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചു. സംസ്കൃത പണ്ഡിതന് ജഗദ്ഗുരു രാമഭദ്രാചാര്യയ്ക്കും പ്രശസ്ത ഉറുദു കവി ഗുല്‍സാറിനും 2023 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
ഹിന്ദി ഗാനങ്ങളിലൂടെ ജനകീയനായ ഗുൽസാർ ഈ കാലഘട്ടിലെ മികച്ച ഉറുദ്ദു കവികളിലൊരാൾ കൂടിയാണ്. 2002 ൽ സാഹിത്യ അക്കാദമി അവാർഡ് നേടി. 2004 ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചു. 2013 ൽ അദ്ദേഹത്തിന് ദാദാസാഹേബ് ഫാൽകെ അവാർഡും ലഭിച്ചിരുന്നു.
ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഉർദു കവികളിൽ ഒരാളായാണ് ഗുൽസാറിനെ കണക്കാക്കപ്പെടുന്നത്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ചിത്രകൂടത്തിലെ തുളസി പീഠത്തിന്റെ സ്ഥാപകനാണ് രാംഭദ്രാചാര്യ. ജന്മനാ അന്ധനായ അദ്ദേഹം 100-ൽ അധികം പുസ്തകളുടെയും 50 ലധികം പ്രബന്ധങ്ങളുടെയും രചയിതാവാണ്. സംസ്കൃത അദ്ധ്യാപകൻ, ഹൈന്ദവ ആത്മീയനേതാവ്, വേദ പണ്ഡിതൻ എന്നീ നിലകളിലും സുപരിചിതനാണ് രാമഭദ്രാചാര്യ. സംസ്കൃതം, ഹിന്ദി, മൈഥിലി തുടങ്ങിയ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
തുളസീദാസിന്റെ രാമചരിതമാനസം, ഹനുമാൻ ചാലിസ എന്നിവയുടെ ഹിന്ദി വ്യാഖ്യാനങ്ങൾ, അഷ്ടാദ്ധ്യായിയുടെ സംസ്കൃത വ്യാഖ്യാനം, പ്രസ്ഥാനത്രയി ഗ്രന്ഥങ്ങളുടെ സംസ്കൃതവ്യാഖ്യാനം എന്നിവയും സ്വാമി രാമഭദ്രാചാര്യ രചിച്ചിട്ടുണ്ട്.
സംസ്കൃതവ്യാകരണം, ന്യായം, വേദാന്തം എന്നീ മേഖലകളിൽ പാണ്ഡിത്യമുള്ളയാളാണ് രാമഭദ്രാചാര്യ. രാമായണ – ഭാഗവത കഥകൾ പൊതുസദസ്സുകളിൽ പറയുന്നതിനും സ്വാമി രാമഭദ്രാചാര്യ ശ്രദ്ധേയനാണ്.
ഗോവൻ എഴുത്തുകാരനായ ദാമോദർ മൗസോയാണ് 2022 ൽ സാഹിത്യത്തിലെ പരമോന്നത പുരസ്കാരം കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക