തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രച്ചെലവ് കണ്ട് അമ്പരന്ന് ധനവകുപ്പ്. 1.18 കോടി രൂപയാണ് ഇതുവരെ ഗവർണറുടെ യാത്രച്ചെലവിനായി ചെലവഴിച്ചിട്ടുള്ളത്. സർക്കാർ അതികഠിനമായ പ്രതിസന്ധി നേരിടുന്നതിനാൽ ഇതിൽ 34 ലക്ഷം രൂപ കുടിശ്ശികയായിട്ടുണ്ട്. സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാണ് ഗവർണറുടെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. എന്നാൽ കമ്പനിക്ക് പണം കൊടുക്കാത്തതിനാൽ തുക നൽകണമെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവൻ നിരന്തരം കത്തയച്ചു. ഇതോടെ ആറരലക്ഷം രൂപ സർക്കാർ നൽകികൊണ്ട് രാജ്ഭവന്റെ ആവശ്യം അംഗീകരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ യാത്ര ചെലവും ഒപ്പമുണ്ടായിരുന്ന ആളുകളുടെ യാത്ര ചെലവുകളും എപ്പോഴും വാർത്തകൾ ഇടം പിടിക്കാറുണ്ട്. സർക്കാർ പ്രതിസന്ധിയിൽ ഇരിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്രകൾ പോയിരുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഗവർണറും ഇതേ വിമർശനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ യാത്രകളെല്ലാം സ്വകാര്യ ആവശ്യങ്ങൾക്കാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
2021 ജൂലായ് 29 മുതൽ 2024 ജനുവരി1 വരെയുള്ള കണക്കുകൾ അനുസരിച്ച് 1095 ദിവസങ്ങളിൽ ആകെ 328 ദിവസം മാത്രമാണ് ഗവർണർ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഈ കാലയളവിനിടയുള്ള യാത്ര ചിലവാണ് 1.18 കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക