തിരുവനന്തപുരം: അഭിമന്യുവിന്റെ കൊലയാളികളെ രക്ഷപ്പെടാന്‍ സിപിഎം നേതൃത്വമാണ് സഹായിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും തമ്മില്‍ ശക്തമായ ധാരണയാണുള്ളത്. സിദ്ധാര്‍ഥന്റെ കൊലപാതകത്തിനു പിന്നിലെ ചില പ്രതികളും ഈ ആളുകളുമായി ബന്ധമുള്ളവരാണെന്നും സുരേന്ദ്രന് ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ടുമായുള്ള രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിലാണ് അഭിമന്യു കേസ് വിചാരണയ്ക്കെടുക്കാനിരിക്കേ മുഴുവൻ രേഖകളും അപ്രത്യക്ഷമായത്. കേസ് തെളിയിക്കാൻ വേണ്ട സുപ്രധാനമായ തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈയ്യില്‍നിന്ന് അപ്രത്യക്ഷമായത് യാദൃശ്ചികമല്ല. അഭിമന്യുവിന്റെ കൊലപാതകം നടന്ന സമയത്തുതന്നെ പിഎഫ്ഐക്കാരായ പ്രതികളെ രക്ഷിക്കാന്‍ സിപിഎം ശ്രമം നടത്തിയിട്ടുണ്ട്. പ്രധാനപ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പോലീസ് ആയിരുന്നു, സുരേന്ദ്രന് വ്യക്തമാക്കി.
സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ തന്നെയാണ് കൊലക്കേസ് അട്ടിമറിക്കാന്‍ ഇപ്പോള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തുന്നത്. പ്രോസിക്യൂഷന്റെ രേഖകള്‍ നഷ്ടമായത് ഉദ്യോഗസ്ഥ തലത്തിലുള്ള കളികള്‍ മാത്രമല്ല, രാഷ്ട്രീയ തലത്തിലെ കളികളുമാണ്. പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും തമ്മില്‍ ശക്തമായ ധാരണയുണ്ട്. സിദ്ധാര്‍ഥന്റെ കൊലപാതകത്തിനു പിന്നിലുള്ള കുറച്ച് പ്രതികളും ഈ ആളുകളുമായി ബന്ധമുള്ളവരാണ്. അതുകൊണ്ടാണ് സിപിഎമ്മും എസ്എഫ്ഐയും ആ കേസില്‍ അങ്ങനെയൊരു മുഖം സ്വീകരിച്ചതെന്നും സുരേന്ദ്രന് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക