തന്നെ ബിജെപിയാക്കിയത് കോൺഗ്രസ് പാർട്ടിതന്നെയാണെന്ന് കെ കരുണാകരന്റെ മകളും കെ പി സിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ പദ്മജ വേണുഗോപാൽ വെളിപ്പെടുത്തി. ഒരു പാർട്ടിക്ക് ഏറ്റവും അത്യാവശ്യം കഴിവുള്ളൊരു നേതാവിനെയാണ്. ആ നേതൃപാടവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ കണ്ടത്. ഇക്കാരണമാണ് തന്നെ ബിജെപിയിലേക്ക് തന്നെ നയിച്ചതെന്ന് പദ്മജ വ്യക്തമാക്കി. ഒരു ഉപാധികളും ഇല്ലാതെയാണ് താൻ പാർട്ടി മാറുന്നത്. മനഃസമാധാനത്തോട് കൂടി പ്രവർത്തിക്കുക മാത്രമാണ് വേണ്ടത്. അത് എവിടെ കിട്ടും എന്നേ ഞാൻ നോക്കിയുള്ളൂവെന്നും പദ്മജ കൂട്ടിച്ചേർത്തു.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പത്മജ അംഗത്വം സ്വീകരിക്കും. തന്നെ ബിജെപി ആക്കിയത് കോൺഗ്രസ് തന്നെയാണെന്നും കടുത്ത അവഗണനയാണ് പാർട്ടിയിൽ നിന്നും ഉണ്ടായതെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് കോൺഗ്രസിന് വലിയ തിരിച്ചെടി നൽകിക്കൊണ്ട് പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം.
അതേസമയം, പ്ദമജ വേണുഗോപാല്‍ ബിജെപിയിലേക്ക വരുന്നതില്‍ പ്രതികരിച്ച് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് രംഗത്തെത്തി. ധാരാളം ആളുകൾ മോദിയിൽ ആകൃഷ്ടരായി ബിജെപിയിൽ ചേരുന്നു. കേരളത്തിലും കോൺഗ്രസ് പതനം ആരംഭിച്ചു. കേരളത്തിലും ലോക്സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് തകർന്ന് തരിപ്പണമാകും. സിപിഎമ്മിനെ നേരിടാൻ ഇനി ബിജെപി മാത്രം. മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ്. കൂടുതൽ പേര് പാർട്ടിയിലേക്ക് വരാനുണ്ട്.ഇഡിയെ പേടിച്ചാണ് പദ്മജ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നവരും ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയവരാണെന്ന് കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, പത്മജ വേണുഗോപാലുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.മുരളീധരൻ. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകൾ ഉണ്ടായിരിക്കും. അതിനെയൊക്കെ ഞങ്ങൾ നേരിടും. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്ഥാനങ്ങൾ കൊടുത്താൽ പോരെയെന്നും പത്മജയ്ക്ക് മറുപടിയായി കെ.മുരളീധരൻ ചോദിച്ചു. അച്ഛന്റെ ആത്മാവ് പത്മജയോടു ഒരിക്കലും പൊറുക്കില്ല. സഹോദരിയെന്ന സ്നേഹവും പരിഗണനയും ഇനിയില്ല. പത്മജ ചാലക്കുടിയിൽ മത്സരിച്ചാൽ നോട്ടയ്ക്കായിരിക്കും കൂടുതൽ വോട്ടെന്നും മുരളീധരൻ പരഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക