തൃശൂര്‍: ബി.ജെ.പിയിലേക്ക് മാറുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾ പാളി. രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞു പലതവണ കബളിപ്പിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നൽകാന് കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പദ്മജയോട് സംസാരിച്ചുവെങ്കിലും ചർച്ച പരാജയപ്പെട്ടു. ഇനി കോൺഗ്രസിന് ലഭിക്കുന്ന രാജ്യസഭ സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പദ്മജ. നിലപാടിൽ ഉച്ച് നിന്നതോടെ പദ്മജയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പാളി.
തൃശൂർ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയ സംഭവത്തിലും പത്മജക്ക് പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയ പത്മജ ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചേക്കും.
പത്മജ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ഇന്നലെയാണ്. സോഷ്യൽ മീഡിയയിൽ നിന്നും കോൺഗ്രസ് നേതാവ് എന്നത് എഡിറ്റ് ചെയ്തു നീക്കി, കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തക എന്ന് മാത്രമാക്കി. ബി.ജെ.പിയിൽ ചേരുമെന്നത് അഭ്യൂഹം മാത്രമാണ് എന്ന് പറഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈകിട്ട് ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക