മാസപ്പടി വിവാദത്തിൽ വീണ്ടും നിലപാട് മാറ്റവുമായി മാത്യു കുഴൽ നാടൻ എംഎൽഎ. നേരത്തെ കേസ് കോടതി അന്വേഷിക്കേണ്ടെന്നും വിജിലൻസ് തന്നെ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട മാത്യു കുഴൽനാടൻ ഇപ്പോൾ വിജിലൻസ് കോടതി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സിഎം ആർ എല്ലിൽ നിന്നും പണം കൈപ്പറ്റിയത് സേവനങ്ങൾ ഒന്നും നൽകാതെ ആണെന്നാണ് മാത്യു കുഴൽ നാടൻ ഹർജിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 29 നാണ് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ കുഴൽനാടൻ എംഎൽഎ ഹർജി സമർപ്പിച്ചത്.
ഏപ്രിൽ 12ന് ഹർജിയിൽ ഉത്തരവ് പറയാൻ കോടതി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും അടക്കം ഏഴ് പേരാണ് കേസിലെ എതിർ കക്ഷികൾ. വിജിലൻസ് വീണക്കെതിരെ കേസെടുക്കാൻ തയ്യാറാകുന്നില്ല എന്നും കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നും ആവശ്യപ്പെട്ട് കുഴൽനാടൻ കോടതിയെ സമീപിക്കുകയായിരുന്നു.
സിഎംആർഎൽ എംഡി ശശിധരൻ കർത്ത ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും ധാതു മണൽ ഖനനത്തിനായി സ്ഥലം വാങ്ങിയിരുന്നുവെങ്കിലും 2004 ലെ കേന്ദ്ര നിയമങ്ങളും സംസ്ഥാന ഉത്തരവും എതിരായതിനാൽ ഖനനാനുമതി ലഭിച്ചിരുന്നില്ല. സി എം ആർ എല്ലിൽ നിന്നും വീണ വിജയൻ പണം കൈപ്പറ്റിയത് സേവനങ്ങൾ ഒന്നും നൽകാതെ ആണെന്നാണ് മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക