മലപ്പുറം: സംസ്ഥാനത്ത് കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ. നിലമ്പൂർ ഭാഗത്ത് കോഴിയിറച്ചിക്ക് കിലോയ്ക്ക് 265 രൂപ വരെ ആയി ഉയർന്നു. റമദാന് തൊട്ടു മുൻപ് 120 രൂപയ്ക്ക് വരെ കിട്ടിക്കൊണ്ടിരുന്ന കോഴിയിറച്ചിക്കാണ് ഒരു മാസം കൊണ്ട് ഇരട്ടിയും കടന്ന് വില കുതിക്കുന്നത്. ചെറിയ പെരുന്നാൾ അടുക്കുന്നതോടെ ഇനിയും കൂടാൻ സാധ്യത. വിഷുവും കഴിഞ്ഞേ വില കുറയാനിടയുള്ളൂവെന്നാണ് കച്ചവടക്കാർ പറയുന്നു.
മറുനാടൻ ഫാമുകളിൽ മാത്രമല്ല തദ്ദേശീയ ഫാമുകളിലും കോഴി ഉൽപാദനം കുത്തനെ കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ചൂട് കൂടിയതും ജലക്ഷാമവുമൊക്കെ പല ഫാമുകളും പൂട്ടിപ്പോകാനും കാരണമായി. അതോടൊപ്പം റമസാൻ, ഈസ്റ്റർ, ചെറിയ പെരുന്നാൾ തുടങ്ങി ചിക്കന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള അവസരങ്ങൾ ഒരുമിച്ചു വരികയും ചെയ്തതോടെ ഉപയോഗവും കുത്തനെ കൂടി. ചിക്കൻ ക്ഷാമവും ആവശ്യക്കാർ കൂടിയതും കാരണമുള്ള സ്വാഭാവിക വിലക്കയറ്റമാണ് ഇപ്പോഴത്തേതെന്നാണ് അവർ പറയുന്നത്.
കഴിഞ്ഞ മാസം ഏപ്രിൽ മാസത്തിൽ കോഴിയുടെ വില 125 രൂപയായിരുന്നു. അതേ സമയം മീനിന്റെ വിലയും വർധിച്ചിട്ടുണ്ട്. 60 രൂപ മുതൽ 100 രൂപ വരെയാണ് മീൻ വില കൂടിയത്. വിലവർധനവ് സാധാരണക്കാരായ ജനങ്ങളെ ചെറുതായൊന്നും അല്ല ബാധിച്ചത്. പെരുന്നാൾ, ആഘോഷങ്ങൾ നടത്തുന്നവരേയും ഇത് കഷ്ടത്തിലാക്കുമെന്നത് പറയേണ്ട കാര്യം ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക