ലോക്സഭാ തെരഞ്ഞെടുപ്പിൽ 14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. പ്രകടനപത്രിക പ്രധാനമന്ത്രി ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് നരേന്ദ്രമോദി കൈമാറി. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ ഇടനാഴി കൊണ്ടുവരും.
രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും പണിയും. രാജ്യത്ത് ഏക സിവിൽ കോഡ് നിയമം നടപ്പാക്കും. അഴിമതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടി കണക്കിന് കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി വിതരണം ചെയ്തു.
ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് സംവിധാനം നടപ്പാക്കും. 25 കോടി പേർ ദാരിദ്ര്യത്തിൽ നിന്നും മുക്തരായി. അടുത്ത അഞ്ച് വർഷം കൂടി സൗജന്യ റേഷൻ നൽകും. 6 ജി സാങ്കേതിക വിദ്യ രാജ്യത്ത് നടപ്പാക്കും. ജൻ ഔഷധിയിൽ 80 ശതമാനം വിലക്കുറവിൽ മരുന്ന് വിതരണം ചെയ്യും.
യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയിൽ നിന്ന് പത്രിക ഏറ്റുവാങ്ങി. 15 ലക്ഷം അഭിപ്രായങ്ങള്‍ പ്രകടനപത്രികയ്ക്കായി ലഭിച്ചെന്ന് രാജ്നാഥ് സിങ്. മോദിയുടെ ഗാരന്റി എന്ന ആശയത്തിലാണ് പ്രകടനപത്രിക ഒരുക്കിയിരിക്കുന്നത്. 4 വിഭാഗങ്ങളെ കൂടുതൽ ശാക്തീകരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുഖത്തി നേടി. അടുത്ത 5 വർഷത്തേക്ക് കൂടി സൗജന്യ റേഷൻ തുടരും. 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഭാഗമാകും. വാതക പൈപ്പ് ലൈൻ എല്ലാ വീടുകളിലും എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക