തൃശൂർ പൂരം വെടിക്കെട്ടിന് മുന്നോടിയായുള്ള സാംപിൾ വെടിക്കെട്ട് ഇന്ന് അരങ്ങേറി. തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ ആകാശത്ത് വിരിയിച്ചത് വർണ വിസ്മയം. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും വെടിക്കെട്ടിനു തിരികൊളുത്തി.
വൈകിട്ട് 7.45ന് പാറമേക്കാവ് വിഭാഗം സാംപിൾ വെടിക്കെടിനു തിരികൊളുത്തി. തുടർന്ന് 3 മിനിറ്റോളം നീളുന്ന സാമ്പിൾ വെടിക്കെട്ട് കൂട്ടപ്പൊരിച്ചിലിൽ അവസാനിച്ചു. പൂരത്തിന്റെ പ്രധാന ചടങ്ങായ കുടമാറ്റത്തെ ഓർമിപ്പിക്കും വിധം ആക്ഷത്തു നിന്നും വര്‍ണക്കുടകൾ വിരിഞ്ഞിറങ്ങിയത് കാണികളിൽ ആവേശം തീർത്തു
വർണ വിസ്മയങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങിയ കുടകൾ പൂരപ്രേമികൾക്ക് വിസ്മയമായി. തുടർന്ന് 8.21ന് തിരുവമ്പാടിയും സാമ്പിൾ വെടിക്കെട്ടാവേശത്തിന് തിരികൊളുത്തി. പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളെ ഇത്തവണ മുണ്ടത്തിക്കോട് സ്വദേശി പിഎം സതീശനാണ് നയിച്ചത്.
സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രീൻ സോണായി രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ പതിനായിരങ്ങളാണ് സാംപിൾ വെടിക്കെട്ട് വീക്ഷിക്കാനെത്തിയത്. 20ന് പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകൽപ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.
ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടുചുമതല നൽകിയിട്ടുള്ളത് ഒരാൾക്കാണ്. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുചുമതല സതീശനായിരുന്നു. നൂറ്റാണ്ടുകൾ പിന്നിട്ട തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടു വിഭാഗങ്ങളുടെ വെടിക്കെട്ടുചുമതല ഒരാൾക്ക് മാത്രമാണ് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക