തൃശ്ശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ബിജെപി നേതാവ് ശോഭാസുരേന്ദ്രന് ഉയർത്തിക്കാട്ടിയ ആരോപണങ്ങില്‍ കള്ളത്തരം കാണേണ്ടതില്ലെന്ന് പ്രതികരണവുമായി പത്മജ വേണുഗോപാല്‍. ശോഭാ സുരേന്ദ്രന് പറഞ്ഞതില്‍ ചിലപ്പോൾ കാര്യമുണ്ടാവാം. എന്നാല്‍ അക്കാര്യത്തില്‍ ശോഭാ സുരേന്ദ്രന് മാത്രമേ വ്യക്തതയുണ്ടാവൂ എന്നും പത്മജ പ്രതികരിച്ചു. അതേസമയം പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന് കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തിന് ബിജെപി പ്രവേശനത്തിന്റെ മാനം നല്‍കേണ്ടതില്ലെന്നും പത്മജ അഭിപ്രായം ഉന്നയിച്ചു.
അതേസമയം, ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന വിശദീകരണത്തിൽ ഉറച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. തനിക്കെതിരായ ആരോപണങ്ങള്‍ ഉയരുന്നത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന് വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് വന്നതാണ് ഇ പി ജയരാജന്.
‘ഇതുവരെ ശോഭാസുരേന്ദ്രനെ നേരിൽ കണ്ട് സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി മരണപ്പെട്ട സമയത്താണ് ആദ്യമായി അടുത്തുകണ്ടത്. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കണം. എനിക്ക് പണ്ടേ ശോഭാ സുരേന്ദ്രനെ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. ഇതുവരെ അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. ആസുത്രിത പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിൽ ഉയർന്നു വരുന്ന ആരോപണങ്ങള്‍. മാധ്യമങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണം.’ ഇ പി ജയരാജന് ആവര്‍ത്തിച്ചു.
ബിജെപിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങളും ഇ പി ജയരാജന് തള്ളി. ‘കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ. ഞാന്‍ ബിജെപിയില്‍ പോകണോ. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിലേക്ക് പോകുമോ? അല്‍പ്പബുദ്ധികള്‍ ചിന്തിക്കും. കേരളത്തിലെ പ്രധാനപ്പെട്ട പൊതുപ്രവര്ത്തകന് അല്ലേ ഞാന്‍’ ഇതായിരുന്നു ഇ പി ജയരാജന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക