രാജ്യ തലസ്ഥാനത്ത് നിരവധി സ്കൂളുകൾക്ക് നേരെ ഉണ്ടായ ബോംബ് ഭീഷണി വ്യാജം. ഡൽഹിയിലെ 50 ൽ അധികം സ്കൂളുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഈ മെയിൽ വഴിയാണ് 50 ലധികം സ്കൂളുകൾക്ക് നേരെ ബോബ് ഭീഷണിഉണ്ടായത്. ഈ മെയിലിലൂടെ ലഭിച്ച ഈ ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സന്ദേശം ലഭിച്ചത് റഷ്യയിൽ നിന്ന് ആണെന്നുമാണ് പൊലീസ് നിഗമനം. ഇന്ന് പുലർച്ചെ 4.15ന് ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ,കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്കൂൾ,ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്ക് ആദ്യ ഭീഷണി സന്ദേശം എത്തുകയും പിന്നാലെ അമ്പതോളം സ്കൂളുകൾക്കും സമാനമായ രീതിയിൽഇമെയിൽ സന്ദേശം ലഭിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസവും ചില സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഡൽഹി, നോയിഡ് എന്നി മേഖലകളിലുള്ള 50 ലധികം സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് ഭീഷണിയെ തുടർന്ന് സ്കൂളുകളിൽ നിന്നും വിദ്യാർഥികളെ ഒഴിപ്പിച്ചു കൊണ്ട് മണിക്കൂറുകളോളം ബോംബ് സ്ക്വാഡ് അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും ചെയ്തു.
രാജ്യ തലസ്ഥാനത്തെ ആകെ മുൾമുനയിൽ ആക്കിയ ബോംബ് ഭീഷണിയെ തുടർന്ന് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക