ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്റെ വില 1745.50 രൂപയായി. മുംബൈയില്‍ വില 1698.50 രൂപയായാണ് കുറഞ്ഞത്. ചെന്നൈയില്‍ 1911 രൂപയാണ് പുതിയ വില.
ആഗോള എണ്ണവിലയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ എൽപിജി സിലിണ്ടർ വിലയിൽ കുറവ് വന്നത്. കഴിഞ്ഞ മാസത്തിൽ മാത്രം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 30.50 രൂപ കുറഞ്ഞിരുന്നു.
കഴിഞ്ഞ മാസം വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് 30.50 രൂപ കുറച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഗാർഹിക സിലിണ്ടറിന്റെ വില 41.5 രൂപയാണ് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ മാസം ഇന്ധന വിലയും രണ്ടു രൂപ കുറച്ചിരുന്നു.
വില കുറയുന്നതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങൾ, നികുതി നയങ്ങളിലെ മാറ്റങ്ങൾ, സപ്ലൈ-ഡിമാൻഡ് ഡൈനാമിക്സ് തുടങ്ങിയ ഘടകങ്ങൾ ഈ ക്രമീകരണങ്ങൾക്ക് കാരണമാകാമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക