ദുബായ്: യുഎഇയിൽ പെയ്ത കനത്ത മഴ. ദുബായിലേക്കും തിരിച്ചുമുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി. മഴയെ തുടർന്ന് ദുബായിൽ ഫെറി സർവീസും ഇന്റർ സിറ്റി ബസ് സർവീസും നിർത്തിവച്ചു. റാസൽഖൈമയിൽ റോഡ് തകർന്നു. കാലാവസ്ഥ മോശമായതിനെ തുടർന്ന് അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
ഇന്നലെ വൈകിട്ട് അബുദാബിയിൽ തുടങ്ങിയ മഴ ഇന്ന് മുഴുവൻ എമിറേറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. അബുദാബിയുൾപ്പെടെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചു. കനത്തമഴ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും കാര്യമായി ബാധിച്ചു.
റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും ശക്തമായി മഴ പെയ്തു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷമുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എത്തിഹാദ് എയർലൈനുംഎയർ അറേബ്യയും യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുളള ചില വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചു.
കനത്ത മഴയെ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങൾ യുഎഇ നേരത്തെ തന്നെ നടത്തിയിരുന്നു രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ഇന്നും നാളെയും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള സാഹചര്യമാണുളളത്.
രാജ്യത്തെ സ്കൂളുകളിൽ ഇന്ന് അധ്യയനം ഓൺലൈൻ മുഖേനയായിരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. അതേസമയം ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. രാജ്യത്ത് ഓരഞ്ച് അലേർട്ട് പിൻവലിച്ചു യെല്ലോ അലേർട്ട് തുടരും നാളെ ഉച്ചയോടെ അന്തരീക്ഷം സാധാരണ നിലയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക