തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സംഗമമായ ലോക കേരള സഭ തിരുവനന്തപുരത്ത്. ജൂൺ 13 മുതൽ 15 വരെയാണ് ലോക കേരള സഭ തിരുവനന്തപുരത്ത് നടക്കുക. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള 351 ലധികം പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുക്കാൻ എത്തും. ലോക കേരള സഭ നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചിലാണ് നടക്കുന്നത്.
ലോകത്തിന്റെ വിവിധ മേഖലകളിലുള്ള മലയാളികളുടെ കൂട്ടായ്മ കൂടിയാണ് ലോക കേരളസഭ. പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ലോക കേരളസഭ തുടങ്ങിയത്. സാമ്പത്തിക ധൂർത്താണെന്ന് ആരോപിച്ച് കഴിഞ്ഞ വട്ടം ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.
എന്നാൽ സർക്കാർ പ്രതിപക്ഷ പ്രതിഷേധത്തെ കണക്കിലെടുക്കുന്നില്ല. ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ലോക കേരളസഭ സംഘടിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
ഇപ്പോഴത്തെ നിയമസഭ അംഗങ്ങൾ, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, തിരികെയെത്തിയ പ്രവാസികൾ,ഉൾപ്പെടെയുള്ളവർ ലോക കേരള സഭയിൽ പങ്കെടുക്കും. സഭയില്‍ അംഗത്വത്തിന് താല്പര്യമുളള പ്രവാസി കേരളീയർക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാൻ അവസരം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക