തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പകൽ സമയത്ത് കനത്ത ചൂട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കൊടും ചൂടിൽ വലഞ്ഞവരുടെ ഉള്ള് തണുപ്പിച്ച് പാലക്കാട് ഇന്നലെ വൈകീട്ട് വേനൽ മഴയെത്തി. ജില്ലയിൽ ഉഷ്ണതരംഗം മൂലം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മിക്ക ഇടങ്ങളിലും കുടി വെള്ളത്തിന് നേട്ടോടം തിരിയുന്ന കാഴ്ച്ചയാണ് ഉണ്ടായത്. എന്നാൽ ഇന്നലെ വൈകുന്നേരം എത്തിയ വേനൽ മഴ ജില്ലയ്ക്ക് കൊടും ചൂടിൽ നിന്നും മോചനം നൽകുന്നതാണ്.
കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് ജില്ല കലക്ടറുടെ നിർദ്ദേശപ്രകാരം മലമ്പുഴ അണക്കെട്ടിൽ നിന്ന് പുഴയിലേക്ക് ഇന്ന് രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ഈ വെള്ളം ജലസേചനത്തിനൊ ഇതര ആവശ്യങ്ങൾക്കൊ ഉപയോഗിക്കരുതെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ
പ്രതികരിക്കാൻ ഇവിടെ എഴുതുക