തലശ്ശേരി: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ ഇന്ന് വിധി പറയും. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് കൊലക്കേസിൽ വിധി പറയുക. യുവതിയുടെ മുൻ സുഹൃത്ത് മാനന്തേരിയിലെ താഴെകളത്തിൽ എ.ശ്യാംജിത്ത് ആണ് കൊലപാതക കേസിലെ ഏക പ്രതി. 2022 ഒക്ടോബർ 22നാണ് വിഷ്ണുപ്രിയ ശ്യാംജിത്തിന്റെ കൈ കൊണ്ട് കൊല്ലപ്പെട്ടത്.
ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി ഉണ്ടായിരുന്നത്. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വിഷ്ണുപ്രിയ വന്നിരുന്നു. പൊന്നാനിയിലുള്ള സുഹൃത്തിനെ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിനിടയിലാണ് ശ്യാംജിത്ത് വീട്ടി.
ബാഗിൽ മാരക ആയുധങ്ങളുമായിട്ടാണ് ശ്യാംജിത്ത് വീട്ടിൽ പ്രവേശിക്കുന്നത്. കിടപ്പുമുറിയിൽ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേൽപ്പിച്ചാണ് ശ്യാംജിത്ത് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് ഇയാൾ കടന്ന് കളഞ്ഞു. മകൾ തിരികെ വരാൻ വൈകിയതോടെ വീട്ടിൽ എത്തിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക