ജെഡിഎസ്എംപിയായ പ്രജ്വല് രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് നേതൃത്വത്തെ അറിയിച്ച ബിജെപി നേതാവ് ജി ദേവരാജ ഗൗഡ പോലീസ് കസ്റ്റഡിയിലെടുത്തു. വസ്തുവിൽക്കാമെന്നു പറഞ്ഞ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന 36 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ജി ദേവരാജ ഗൗഡയാണ് ബിജെപി നേതൃത്വത്തോട് പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ വെളിപ്പെടുത്തുകയും ലോക്സഭാ സീറ്റ് ഇദ്ദേഹത്തിന് നൽകരുതെന്ന് അറിയിക്കുകയും ചെയ്തത്. പ്രജ്വൽ സ്ത്രീകളെ ഉപദ്രവിക്കുന്ന നിരവധി അശ്ലീല വീഡിയോകൾ ഇയാൾക്കെതിരായ ആരോപണങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇവ പ്രചരിപ്പിച്ചത് ദേവരാജ് ആണെന്ന ആരോപണവും ഉണ്ടായിരുന്നു.
ദേവരാജ് ഗൗഡ തന്നെ ഇതിനുപിന്നിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് വരുകയും ചെയ്തിരുന്നു.ഹോളെ നെരസിപുരിയിൽ നിന്ന് 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രജ്വൽ രേവണ്ണയുടെ പിതാവ് എച്ച് ഡി രേവണ്ണക്കെതിരായി മത്സരിച്ച ബിജെപി നേതാവാണ് ദേവരാജ ഗൗഡ. പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ മണ്ഡലത്തിൽ പ്രചരിച്ചത് ഏപ്രിൽ 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേ ദിവസമാണ്.
വോട്ടെടുപ്പ് കഴിഞ്ഞതിനെ തൊട്ടുപിന്നാലെ പ്രജ്വല് ജർമ്മനിയിലേക്ക് കടക്കുകയും ചെയ്തിരുന്നു. പ്രജ്വല് രേവണ്ണയുടെ പിതാവ് എച്ച് ഡി രേവണ്ണയെ വീട്ടുജോലിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക